മഹാപ്രളയം

ബിജു എബ്രഹാം അറ്റലാന്റ.

കണ്ടു നാം മഹാ പ്രളയം വന്നത് കവർന്നെടുക്കുവാൻ ; എല്ലാം തച്ചുടക്കുവാൻ.
എത്രയോ ജീവിത സ്വപ്നങ്ങൾ പൊലിഞ്ഞു പോയി നമ്മൾക്ക് മുന്നിൽ വിലപിച്ചവസാനം മറഞ്ഞുപോയവർ വെറും ഹതഭാഗ്യരെന്നു നിനച്ചിടല്ലേ…….. ഗതിയിതുവന്നു ഭവിച്ചിടും ആർക്കും ;ദൈവീക സൃഷ്‌ടിയായാം മനുഷ്യന്റെ വിലയെന്നും തുല്യമെന്നോർക്കുകിൽ മാറിടും നമ്മൾ ചിന്താ സരണികൾ…….
വെടിഞ്ഞിടും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകൾ ; ദൂരെയെറിഞ്ഞിടും ജാതി വ്യത്യാസങ്ങൾ…. മനുഷ്യജാതി എന്നും ഒന്നെന്നറിയുക … പരസ്പരം കലഹിച്ചിട്ടെന്തു നേടാൻ.
ജനിച്ചനാടിനൊരു കൈത്തിരിയായി, പകച്ചുനിൽക്കുന്നവർക്ക് ഒരു അത്താണിയായി തീർന്നിടിൽ ; ഉയർന്നീടും നമ്മൾ നാടിന്റെ യശസ്സ് മേന്മേൽ. അപ്പോൾ ഏവർക്കും ചൊല്ലിടാം തെല്ലും ശങ്കയില്ലാതെ….. എത്ര മനോഹരം എന്റെ ഈ നാട്… ശത്രുവെ സ്നേഹിക്കാൻ പഠിപ്പിച്ചൊരു ഈശ്വര ദർശനം പങ്കുവെയ്ക്കാം. ജീവിതം ക്ഷണികം എന്നോർത്തുനാം നന്നായി തികച്ചിടാം നമ്മുടെ ശിഷ്ട്ട കാലം.

മാറുന്ന ലോകവും മാറ്റമില്ലാത്ത വാഗ്ദത്തവും

Biju Abraham Atlanta

ദൈവം സൃഷ്ട്ടിച്ച ഭൂമി അതിന്റെ ആദിമ അവസ്ഥയിൽ നിന്ന് എന്നേ മാറി കഴിഞ്ഞു . പാപ പങ്കിലമായ ലോകത്തെ പണിതെടുക്കുവാൻ ഇനി ആർക്കും സാധ്യമല്ല എന്ന് വചനവും വെളിപ്പെടുത്തുന്നു ..തന്റെ തിരുസഭയെ ഈ ദുഷ്ടലോകത്തിൽ ഇങ്ങനെ ആക്കിവെച്ചിരിക്കുന്നത് ദൈവം ചെയ്യുന്ന ഒരു ക്രൂരതയല്ലേ ? ……….ആണോ ? മനുഷ്യന് ജീവിക്കുവാൻ തികച്ചും യോഗ്യമായ നിലയിൽ ദൈവം ഭൂമിയെ നൽകി . മനുഷ്യൻ വ്യവസ്ഥ തെറ്റിച്ചു അതിനെ പാപ പങ്കിലമാക്കി ……..പാപത്തിന്റെ പരിണിത ഫലങ്ങളായ ശിക്ഷകൾ ഏറ്റുവാങ്ങുംപ്പോഴും നമ്മുടെ തെറ്റുകൾ മനസ്സിലാക്കാതെ നാം ദൈവത്തെ കുറ്റപ്പെടുത്തുകയും അവനെതിരെ പിറുപിറുക്കുകയും ചെയ്യുന്നു . എന്നാൽ ദൈവത്തിന്റെ വാഗ്‌ദത്തങ്ങൾ മാറ്റമില്ലാത്തതാണ് . അവന്റെ രക്ഷാപദ്ധതി അഴിവില്ലാത്തതാണ് . പാപം നിറഞ്ഞ ഭൂമി മാറി പോകും . പുതുവാനഭുമി ഒരുക്കപ്പെടുന്നു . തന്റെ വിശുദ്ധ സഭയെ ചേർക്കുവാൻ യേശു മടങ്ങിവരുന്നു ..ആ പരിപൂർണ ലോകത്തിൽ മാത്രമേ നമുക്ക് സന്തോഷത്തിന്റെ പരിപൂര്ണതയുണ്ടാകുകയുള്ളു ..പാപം പെരുകിയേടത്തു കൃപ അത്യന്തം വർധിച്ചു എന്ന വചനം പോലെ . ദൈവകകൃപയുടെ ശക്തിയായ വെളിപ്പെടൽ നമ്മുടെ നിത്യ ജീവിതത്തിൽ വെളിപ്പെട്ടു വരട്ടെ ..കഷ്ട്ടതയുടെ മോചനത്തിനായി യാചിച്ച പൗലോസിന് ദൈവ കൃപ മറുപടിയായി ലഭിച്ചു . നമുക്ക് വേണ്ടത് എന്താണെന്ന് യഥാർത്ഥമായി അറിയുന്നത് ദൈവം മാത്രം . അവനില്ലല്ലോ സന്തോഷത്തിന്റെ സകല പരിപൂര്ണതയും ഉള്ളത് . നാം ചോദിക്കുന്ന ചോദ്യങ്ങൾക്ക് നാം ആഗ്രഹിക്കുന്ന മറുപടി മറുപടി ലഭിക്കാതെ വരുമ്പോൾ നാം നിരാശപ്പെടും . എന്നാൽ ദൈവം എല്ലാം നന്മക്കായി ചെയ്യുന്നു . നമ്മുടെ അവസ്ഥ അറിഞ്ഞു വേണ്ടത് പകരുന്ന ദൈവ കൃപ ഏറ്റുവാങ്ങുകയല്ലേ ഉത്തമം . ചോദ്യം ചെയ്യാതെ അവനെ അനുസരിക്കാം .
ബിജു എബ്രഹാം അറ്റ്ലാന്റ .

മിണ്ടാതിരുന്നു ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾക”

Biju Abraham Atlanta

” ” (ശാന്തമായിരുന്നു ഞാൻ പ്രവർത്തിക്കുന്നത് കാണുക. ) കാനാവിലെ കല്യാണവീട്ടിൽ ഇല്ലായ്മയുടെ പരിഭ്രമം ഉയർന്നു. യേശുവിന്റെ അമ്മ യേശുവിനോടു അവർക്കുവേണ്ടി എന്തെൻകിലും ചെയ്യുവാൻ ആവശ്യപ്പെട്ടു. യേശുവിന്റെമറുപടി “എന്റെ നാഴിക വന്നിട്ടില്ല “തന്റെ സമയത്തു തന്റെ മക്കൾക്കായി അത്ഭുതം ചെയ്തു. അത് ഇന്നും തുടരുന്നു. ശാന്തമായിരുന്നു ദൈവപ്രവർത്തി കണ്ടുകൊൾക.

ഞാനും, മൊബൈലും, പിന്നെ എന്റെ ജീവിതവും.

Biju Abraham Atlanta.

കാട്ടിൽ കിടന്നിരുന്ന മനുഷ്യൻ കാലത്തിന്റെ കുതിച്ചുചാട്ടത്തിൽ, പരിഷ്കൃതനായി, നാഗരികനായി. ജീവിതസുകങ്ങൾക്കു വേണ്ടി, ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവൻ മാറ്റം വരുത്തി. കാട്ടുകമ്പുകൾ ഓടിച്ചെടുത്തുണ്ടാക്കിയ വീടുകളിൽ മാറ്റം വരുത്തി ഇന്ന് നാം കാണുന്ന വീടുകളുടെ രൂപ ഭാവങ്ങളിൽ എത്തിച്ചു. മരത്തടികൾ മുറിച്ചു ചക്രങ്ങളും, ഉണ്ടാക്കിയവൻ ഇന്ന് ട്യൂബിലെസ്സ് ടയറുകളുടെ കാലത്തിലെത്തി മൈലുകൾ സ്പീഡിൽ കുതിച്ചു പായുന്നു. ഭൂമിയിൽ വിഹരിച്ചിരുന്ന മനുഷ്യൻ ചന്ദ്രൻ ഉൾപ്പെടയുള്ള മറ്റു ഗോളങ്ങൾ കീഴടക്കി ശാസ്ത്രത്തിന്റെ ചിറകിലേറി പറന്നുയരുന്നു. മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങൾ, ഹൃദയം, ലിവർ, കിഡ്നി, ബ്രെയിൻ, തുടങ്ങിയവ മാറ്റിവെക്കപ്പെടുന്നു. ടെക്നോളജി അതിശക്തമായി വളരുന്നു. ലാൻഡ് ഫോണിൽ call ബുക്ക്‌ ചെയ്തു മണിക്കൂറുകൾ spend ചെയ്തു call വിളിച്ചിരുന്നവർ ഇന്ന് ഉറുമ്പ് അരിയുമായി പോകുന്നതുപോലെ മൊബൈലുകളുമായി പാഞ്ഞുനടക്കുന്നു. Tower കമ്പ്യൂട്ടറുകൾ, ലാപ്ടോപ്കളിലേക്കും, ipod mini തുടങ്ങിയ ചെറുരൂപങ്ങളിലേക്കും മാറി ഇപ്പോൾ നമ്മുടെ കൈയിലുള്ള ചെറു കംപ്യൂട്ടറുകളായ സ്മാർട്ട്‌ ഫോണുകളിലേക്ക് വിലയം പ്രാപിച്ചിരിക്കുന്നു. ദൈവം മനുഷ്യന് നൽകിയ ബുദ്ധി ലോകനന്മക്കായി ഉപയോഗിക്കേണം. എന്നാൽ നാം ഉണ്ടാക്കിയ മൈക്രോ ചിപ്പുകളും, സ്മാർട്ട്‌ ഫോണുകളും ഇന്ന് ലോകത്തിനു വളരെ പ്രയോജനപ്പെടുമ്പോൾതന്നെ, നാം അറിയാതെ അത് നമ്മുടെ ശത്രുവായി അവതലമുറകളെ വഴിതെറ്റിച്ചു നമുക്കെതിരെ ഒരുസാമൂഹ്യ വിപത്തായി മാറുന്നു എന്നസത്യം നാം കാണാതെ പോകരുത്. നമ്മുടെ സ്വകാര്യതകളിൽ, അവകടന്നുകയറുന്നു, കുടുംബബന്ധങ്ങൾ ഈ പെരുങ്കാറ്റിൽ ആടി ഉലയുന്നു. കുടുംബപ്രാർത്ഥനകളുടെ സമയംപോലും കുട്ടികളും, മുതിർന്നവരും ഒരുപോലെ മൊബൈലുകളിൽ ലോകം വെച്ചുനീട്ടുന്ന “മായകാഴ്ചകളിൽ ” ചികഞ്ഞു സമയം വൃഥാ കളയുന്നു. ദൈവം ഈ ഭൂമിയിൽ സ്ഥാപിച്ച പവിത്രമായ കുടുംബബന്ധങ്ങൾ തച്ചുടക്കപ്പെടുന്നു. ആർക്കും നിയന്ത്രിക്കുവാൻ കഴിയാത്ത ഒരു രാക്ഷസനെയോ ശാസ്ത്രം പടച്ചുവിട്ടത് ? മനുഷ്യന് സമാധാനവും, സ്വസ്ഥതയും ഇല്ലെങ്കിൽ, പകരം എന്തുണ്ടായാലും എന്തുപ്രയോജനം. മാനവകുലത്തിന് പ്രയോജനപ്പെടേണ്ട പലതും ഇന്ന് ദൈവപ്രതിയോഗി അവന്റെ “tools” ആക്കി മാറ്റുന്നു. നമ്മുടെ സകല പ്രവർത്തികളും കാണുന്ന ദൈവം നമ്മിൽ അനീതി കാണുവാൻ ഇടവരരുത്. ശത്രു നമ്മുടെ സമയം എടുത്തു കളയരുത്. യേശു വരുന്നു. നമുക്ക് ഒരുങ്ങി നിൽക്കാം. സമയം അവനായി നൽകാം.

Hi Dad…. Hi God .

Biju Abraham Atlanta.

When I came back from lndia after a couple of months stay my daughter run to me with a loving hug. I told her that she could have make more frequent communications with me when I was away. Even though I had this conversation with her in a funny way something struck my thoughts. Many times when we come to the presence of our Hevenly Father we are so delighted to be in His presence but pause for a moment and think do we really have constant touch with Jesus as we supposed to have in our day to day lives. Some times we may not hear His voice but still He is there for us. “ Even though I walk through the valley of the shadow of death I shall not fear no evil “He is watching us and preserving us even in our darkest times to reveal us the truth that there is a bright sunshine at the end of the dark tunnels that we often go through. One of my friends shared with me an incident that happened to a pilot who had a clear intervention from God so he could turn his plane out of a huge disaster which saved hundreds of lives for a powerful testimony . Just believe Jesus is real. People living in different countries are facing so many things which is beyond their capabilities to resolve. We have only one time precious moments in this life to be prepared in our lives for an eternal life last forever . Jesus is coming back. As the world reaches the zenith of it’s wicked ness and increasing the turmoils of human wickedness Jesus will appear in clouds which is not a fantasy . It is real and be prepared for that by keeping consistent relationship with Jesus the only true savior for the whole world.

“The land of Joy”.

Biju Abraham. Atlanta

Mountains stands higher can’t dim my visions beyond the horizon
Where I see a valley of plentiful;
Covered with green pastures and bubbling brooks beckons my heart towards the joy comes in the morning
Echoes of bliss resounds the valley;
comes along with the gentle breeze of hope from far beyond.
Weeping comes in the night will fully be vanished by the golden rays of the ‘ ‘Glorious Sun’ rising far above the mountains; forces my feeble feet to run towards the ‘end’ to capture the eternal beauty of ‘happiness ‘ over the mountains awaits for me.

പ്രകൃതിദുരന്തങ്ങൾ സത്യം പറയുന്നു

Biju Abraham Atlanta.

കേരളത്തിൻെറ സമകാലീന ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ ഒരു ദുരന്തം ആയിരുന്നു അനേകരെ കണ്ണുനീരിൽ ആഴ്ത്തിയ ജലപ്രളയം. ബഹുനില കെട്ടിടങ്ങൾ മുങ്ങിപോയി. വിലയേറിയ വാഹനങ്ങൾ വെള്ളത്തിന്റെ അടിയിലായി. ഉറങ്ങികിടന്നവരെ പോലും വെള്ളം കവർന്നെടുത്തുകൊണ്ട് എവിടേക്കോ ഓടി പോയി. ചെണ്ടമേളങ്ങളും, ആരവാരങ്ങളും മുഴക്കി മന്ത്രിപുംഗവൻമാർ ഉൽഘാടനം ചെയ്ത റോഡുകളും പാലങ്ങളും തകർന്നു തരിപ്പണമായി. മറിഞ്ഞുവീണ വീടുകൾക്ക് ഇടയിൽ കിടന്ന് തങ്ങളുടെ മൊബൈൽ ഫോണിൽ കൂടി രക്ഷക്കായി നിലവിളി ഉയർത്തി, ഒടുവിൽ ആ ശബ്‌ദവും ഭൂമിയുടെ അധോഭാഗങ്ങളിൽ എങ്ങോ മറഞ്ഞുപോയി. സമൂഹത്തിന്റെ ഉന്നത ഗിരിയിൽ വിരാജിച്ചിരുന്നു എന്ന് അഭിമാനിച്ചിരുന്നവരും lime light ന്റെ മായിക പ്രപഞ്ചത്തിൽ വിളങ്ങിക്കൊണ്ട് സാധാരണക്കാർ ദൂരെനിന്ന് കണ്ടിരുന്നവർ പോലും ‘ചെമ്പിലും ‘ റബ്ബർട്യൂബുകളിലും രക്ഷക്കായി സാധാരണക്കാരുടെ കൈകളിൽ കൂടി രക്ഷപെടേണ്ടി വന്നു. മനുഷ്യന് പരാശ്രയം കൂടിയേതീരു എന്നത് ആരും മറക്കാതിരിക്കുക. അനുഭവങ്ങളിൽ നിന്ന് എല്ലാവരും എളിമയുടെ പാഠങ്ങൾ പഠിക്കട്ടെ. മനുഷ്യന്റെ ജീവൻ നീർകുമിളക്കു തുല്യം എന്നുഓർക്കുക.പരസ്പര വൈരം മറന്നു, മതവിശ്വാസങ്ങൾ മറന്നു ജനങ്ങൾ ദുരിതശ്വാസ ക്യാംപുകളിൽ ദിവസങ്ങൾ തള്ളിനീക്കി. ആര് ആരെ എതിർക്കാൻ. എല്ലാവരിൽ നിന്നും ഉയർന്ന ഒരേ ഒരു നിലവിളി…….. “ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ “. ആത്യന്തികസത്യം ദൈവം മാത്രം. അവിടെയും ദൈവത്തെ ചോദ്യം ചെയ്യുന്നവരെ കാണാം. അത് മനുഷ്യന്റെ ജനിതകമായ പ്രത്യേകതയാണ്. ദൈവമല്ലേ ഈ കഷ്ടത വരുത്തുന്നത്?, ഈ ദുരിതം അയക്കുന്നത് ? ഈ രോഗം വരുത്തിയത് ? ഈ ആക്‌സിഡന്റിൽ കൂടി ഇത്രയും നല്ല ജീവിതങ്ങളെ ഭൂമിയിൽനിന്ന് എടുത്തത് ? ജീവിതത്തിന്റെ നല്ല സമയത്ത് ഭൂമിയിൽനിന്ന്‌ അടർത്തപ്പെടുന്നവരെ ദൈവം എവിടേക്ക് ആണ് കൊണ്ട്പോകുന്നത് എന്ന് നമുക്ക് കാണുവാൻ സാധിക്കാത്തത് ആണ് പ്രശ്നം. ദൈവത്തെ മുൻനിറുത്തി ഭൂമിയിൽ ധാർമിക മര്യാദകൾ പാലിച്ചു ഇഹലോകത്തിലും, പരലോകത്തിലും ഉത്തമപൗരന്മാർ ആയി നമുക്ക് ശോഭിക്കാം. സത്യവും മിഥ്യയും വിവേച്ചിച്ചറിയുക. സാധാരണ വസ്ത്രത്തിൽ, സാധാരണക്കാരുടെ ഇടയിൽ ജീവിച്ച യേശു ഒരു മതവും സ്ഥാപിച്ചില്ല. അർത്ഥമോഹിയായ സ്വന്തം ശിഷ്യൻ 30വെള്ളിനാണയങ്ങൾക്ക് യേശുവിനെ ഒറ്റിക്കൊടുത്തു. ഇന്നും പലരും ഗുരുവിനെ ഒറ്റികൊടുക്കുകയും, ക്രൂശിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. യേശുവിൽ വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചാലും, വീണ്ടെടുക്കപെടാത്ത ഈ ഭൂമിയിൽ ജീവിക്കുന്നേടത്തോളം നമുക്ക് കഷ്ടതയുണ്ട്. “എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”. ഞാൻ പോയതുപോലെ വീണ്ടും മടങ്ങിവരും എന്നു അരുളിയ ക്രിസ്തുനാഥൻ മടങ്ങിവരുവാൻ സമയം ആയി. ബൈബിൾ പ്രവചനങ്ങൾ എല്ലാംതന്നെ നിവർത്തിയായി. ഇപ്പോൾ സംഭവിക്കുന്നതെല്ലാം തന്റെ വരവിനുമുമ്പുള്ള മാറ്റൊലികൾ മാത്രം. കണ്ണുള്ളവർ കാണട്ടെ, ചെവി ഉള്ളവർ കേൾക്കട്ടെ. സകല കാലുഷ്യങ്ങളും വെടിഞ്ഞു നാഥന്റെ വരവിനായി കാത്തിരിക്കാം. കഷ്ടത വർധിക്കുമ്പോളും ഭാവികാലം ഓർത്തു പുഞ്ചിരി തൂകുക. നല്ലൊരു നാട് നമുക്കായി ഒരുങ്ങുന്നു. യേശുവാകുന്ന പെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കുവാൻ “സത്യവെളിച്ചത്തിന്റെ എല്ലാ വായനക്കാർക്കും ദൈവം ഭാഗ്യം നൽകട്ടെ…..

ദൈവത്തിന്റെ ആഗ്രഹം എന്റെതുമോ……..?

Biju Abraham Atlanta

ദൈവം എന്നും മനുഷ്യൻ നന്നായിരിക്കുവാൻ ആഗ്രഹിക്കുന്നു. പല നിയമങ്ങളും, ചട്ടങ്ങളും, മനുഷ്യന്റെ ഉത്കൃഷ്ടത്തിനായ് രൂപം കൊടുത്തു. അത് ദൈവീക കരുതലിന്റെ പരസ്യ പ്രഖ്യാപനം കൂടിയാണ്. നിയമം തകർക്കപ്പെടുമ്പോൾ ദൈവത്തിനു നമ്മോടുള്ള താത്പര്യത്തിനാണ് വിള്ളൽ വീഴുന്നത്. വിള്ളൽ വന്നു കഴിഞ്ഞാൽ ചോർച്ചയും, അതേത്തുടർന്ന് തകർച്ചയും സംഭവിക്കും. ദൈവിക കരുതൽ നഷ്ടപ്പെട്ടാൽ പിന്നെ ആർക്കും നമ്മെ രക്ഷിപ്പാൻ സാധിക്കുകയില്ല. ലോക സൃഷ്ടിയിലും ഇത് തന്നെ സംഭവിച്ചു. ദൈവം തന്റെ സ്നേഹപാത്രങ്ങൾക്ക് കരുതലിന്റെ വിലക്ക് നൽകി.ആ വില മനസിലാക്കാത്ത സൃഷ്ട്ടി നിയമ ഭഞ്ജനത്തിലൂടെ ദൈവത്തോടകന്ന് വേദനയിലേക്ക് നിപതിച്ചു. എന്നാൽ ദൈവസ്നേഹത്തിന്റെ ആഴം വീണ്ടും അഗാധമായി വെളിപ്പെട്ടു. അതാണ് പുതിയ നിയമത്തിൽ കൂടി വെളിപ്പെടുന്ന കാൽവരിയിലെ പരമ യാഗം. സർവത്തിന്റെയും സംപൂർത്തിയായി ദൈവകുഞ്ഞാട്‌ കാൽവരിയിൽ മാനവകുലത്തിന്റെ പാപവിമോചനത്തിനായ് യാഗമായിത്തീർന്നു. ഇനിയും പഴയ നിയമങ്ങളുടെ യാഗപീഠത്തിൽ നമ്മുടെ കർമ്മങ്ങൾ ആവശ്യമില്ല. ഉയർത്തപ്പെട്ട യേശുവിൽ വിശ്വസിക്കുന്നവർക്ക് സൗജന്യമായി ലഭിക്കുന്ന നിത്യരക്ഷ ദൈവീക കരുതലിന്റെ, അളവില്ലാ സ്നേഹത്തിന്റെ മുഖമുദ്ര അല്ലെങ്കിൽ പിന്നെ മറ്റെന്താണ്. ഉയർന്നുനിൽക്കുന്ന കാൽവരിയും, തുറന്നു കിടക്കുന്ന കല്ലറയും വെളിപ്പെടുത്തുന്നത് ദൈവസ്നേഹം അല്ലെങ്കിൽ പിന്നെ മറ്റെന്താണ്. കർമ മാർഗത്തിന്റെ വാതിൽ എന്നേക്കുമായി പൂട്ടി വിശ്വാസ മാർഗത്തിന്റെ നവപാത വെട്ടിത്തുറന്നത് ദൈവസ്നേഹത്തിന്റെ മാഹാത്മ്യമല്ലെങ്കിൽ പിന്നെ മറ്റെന്താണ്.... ഉയർത്തപ്പെട്ട കാൽവരി ക്രൂശിൽ നിന്നും മുഴങ്ങിയ ആ വിജയഭേരി ഇന്നും ലോകം എങ്ങും അലയടിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവർ നിത്യരക്ഷ പ്രാപിക്കും. കർമ്മ മാർഗ്ഗത്താൽ അല്ല, അചഞ്ചലമായ വിശ്വാസ പ്രഖ്യാപനത്തിൽ കൂടെ ദൈവരാജ്യത്തിന്റെ ഉള്ളിൽ പ്രവേശിക്കുവാൻ അനുവാദം തന്നത് തികഞ്ഞ ദൈവസ്നേഹം അല്ലെങ്കിൽ പിന്നെ മറ്റെന്താണ്..... കൃപായുഗത്തിൽ ദൈവസ്നേഹത്തിന്റെ കരം ഗ്രഹിക്കുവാൻ നമുക്കെല്ലാം കൃപ ലഭിക്കട്ടെ.

യേശുവിന്റെ സ്നേഹം

Biju Abraham Atlanta.

ആവശ്യങ്ങളിൽ അറിഞ്ഞു പ്രവർത്തിക്കുന്നതാണ് യേശുവിന്റെ സ്നേഹം .
കാനാവിലെ കല്യാണ വീട്ടിൽ അവൻ ആ സ്നേഹം വെളിപ്പെടുത്തി . വിശന്നു വലഞ്ഞ പുരുഷാരത്തിനു മുൻപിൽ അവൻ തന്റെ സ്നേഹം വെളിപ്പെടുത്തി . ഗദരദേശത്തെ ഭൂതഗ്രസ്തൻ യേശുവിന്റെ സ്നേഹം അറിഞ്ഞു . മരിച്ച ലാസർ യേശുവിന്റെ സ്നേഹം അറിഞ്ഞു . അനേകം കുരുടരും , ചെകിടരും , പക്ഷവാതക്കാരും യേശുവിന്റെ സ്നേഹം കണ്ടു .എവിടെ ഒക്കെ അവൻ എത്തിയോ അവിടെയെല്ലാം അവൻ തന്റെ സ്നേഹത്തെ വെളിപ്പെടുത്തി . അവന്റെ സ്നേഹം പ്രവർത്തിയാണ് . അത്‌ മാറ്റം ഉണ്ടാകുന്നതാണ് . രൂപാന്തരം വരുത്തുന്ന ആ ദിവ്യ സ്നേഹത്തെ കാണാതിരിക്കാൻ ആർക്കു കഴിയും . യഥാർത്ഥ ക്രിസ്ത്യാനിത്വം ഒരു മതമല്ല ‘അത്‌ പ്രവർത്തിയിലൂടെ ഉള്ള സ്നേഹമാണ് ‘. കാരണം യേശു സ്നേഹമാണ് . പ്രവർത്തിയിൽ കൂടിയുള്ള സ്നേഹമാണ് യേശു നാഥൻ . എല്ലാത്തിനും ഉപരിയായി യേശു നാഥൻ തന്റെ ജീവനെ തന്നെ മാനവ കുലത്തിനായി നല്കി പ്രവർത്തിയിലൂടെ തന്റെ സ്നേഹം ലോകത്തിന്‌ നല്കി . ഇതിനേക്കാൾ മികച്ച സ്നേഹം എന്തുണ്ട് , എവിടെയുണ്ട് ? അതെ യേശുവിന്റെ സ്നേഹം നിസീമമാണ് . ഈ ലോക സ്നേഹങ്ങൾ മങ്ങിപോകും . എന്നാൽ എന്നും എന്നേക്കും നിലനിൽക്കുന്ന ആ മഹൽസ്നേഹം നമ്മെ മാടിവിളിക്കുന്നു . നമ്മുടെ കഷ്ടതയിൽ ആ സ്നേഹം ഓടിയെത്തും . രോഗങ്ങളിൽ അത്‌ വിടുതലായി വെളിപ്പെടും . സ്വർഗീയ സമാധാനത്താൽ അവൻ നമ്മെ ചേർത്തുകൊള്ളും . അതെ ഈ യേശു മാറ്റമില്ലാത്ത സ്നേഹമാണ് .

ദാഹം ശമിപ്പിക്കുന്ന നീരുറവ

Biju Abraham Atlanta

അസഹനീയമായ വെയിലുള്ളപ്പോൾ യാത്ര ചെയ്യുന്ന യാത്രക്കാരൻ ക്ഷീണിക്കും . അവന് ദാഹിക്കും . വിശപ്പിന് അൽപ്പം ആഹാരം കുറെ ഏറെ നേരത്തേക്ക് കിട്ടിയില്ല എന്ന് വന്നാലും അത്‌ അവൻ സഹിക്കും . എന്നാൽ ദാഹത്തിന് അൽപ്പം വെള്ളം കിട്ടുന്നില്ല എന്ന അവസ്ഥ വന്നാലോ . അത്‌ അവനെ തളർത്തുക തന്നെ ചെയ്യും .ഇത് പോലെയാണ് മനുഷ്യൻ ദൈവീക സംസർഗ്ഗത്തിൽ നിന്നും അകലുമ്പോൾ സംഭവിക്കുന്നതും . ‘ദാഹത്താൽ വിറളി ‘പിടിപ്പിക്കുന്ന മനുഷ്യൻ എവിടെയും തിരയും ഒരിറ്റു വെള്ളത്തിനായി . വഴിയരികിൽ കാണുന്ന പച്ച ഇലകളുടെ നീരോ , മരത്തിന്റെ നീരോ ഒന്നും ദാഹത്തിന് ശമനം വരുത്തുന്ന ശുദ്ധ ജലത്തിന് പകരം ആവില്ല . അതിന് ശുദ്ധമായ വെള്ളം കിട്ടിയേ മതിയാകൂ .ലോകം നൽകുന്ന ഭോജ്യങ്ങൾ ഒന്നും നമ്മുടെ ആത്‌മദാഹം തീർക്കുകയില്ല . സ്വസ്ഥജലത്തിന്റെ അടുത്ത് പോയി ഒരു മാൻ കിടാവ് പോലെ നിർഭയമായി ഇഷ്ട്ടം പോലെ കുടിച്ചു ദാഹം തീർക്കുവാൻ നമുക്ക് കഴിയണം . “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവൻ ഒരുനാളും ദാഹിക്കയില്ല ” എന്ന യേശുവിന്റെ വാക്കുകൾ ചെവികൊള്ളുക . ഈ ലോക യാത്രയിൽ നാം ഷീണിച്ചേക്കാം എന്നാൽ പുതു ജീവൻ പകരുന്ന യേശു എന്ന വറ്റാത്ത വറ്റാത്ത ഉറവയിൽ അഭയം പ്രാപിക്കുന്നവർ മാത്രം ഭാഗ്യവാന്മാർ .