Heaven came down and kissed the earth with profound love towards humanity is the birth of Jesus Christ the savior.
When we were alienated and slipped away from God’s presence Jesus opened the door for salvation and proclaimed “ I am the Door “ . Only through “the Door “ we can reinstate the connection which were lost for ever. The very moment Jesus was born celestial singers started singing Glory to the God and peace to the earth. What an awesome overwhelming moment that the earth has been witnessed. The redeemer is born to put an end to the frustrations , disappointments, misery, sickness,hopelessness and death too. Now on who ever accepts Jesus’s invitation to the “Heavenly kingdom “will overcome all the issues were generated after the sin. The lamb of heaven was born to become a sacrificial lamb to liberate us out from the powerful clutches of the “king of darkness”.
The greatest task was accomplished on the cross, and Jesus Himself said “ It is finished “ . All the things that was designed to happen from heaven’s side have been done. Now on there are no more painful sacrifices from our part except the acceptance of the savior Jesus in our hearts . That’s is a process of cleansing hearts and minds with ardent repentance and accepting Jesus as the king of our lives .
That’s the beauty of redemption and the song of grace will echo in our hearts as we remember the cross of Calvary.
God bless.
Author: Word Across The World
ജീവിതം ( കവിത )Biju Abraham Atlanta.
പുഞ്ചിരി തൂകും നറുംനിലാവിന്റെ മോഹനഭംഗിയിൽ പുളകിതയായി പൂത്തുലഞ്ഞു നിശാഗന്ധി .
സന്തോഷത്തിമിർപ്പിൽ മദിച്ചൊരാ പുഷ്പ്പം അറിഞ്ഞില്ല നിലാവിൻ ഭംഗി മറഞ്ഞിടും അതിവേഗം തൻ ആയുസ്സുംഒപ്പം .ശോഭിതയായ് വിരിഞ്ഞു പരിലസിച്ചൊരാ റോസാ കുസുമം എന്തേ അറിഞ്ഞില്ല തൻ മോഹനരൂപം കൊഴിഞ്ഞു പോകും ക്ഷണത്തിൽ ഒരു ചെറു സ്വപ്നം പോലെ . സൗന്ദര്യം പൊലിഞ്ഞിടും , ക്ഷയിച്ചിടും ആരോഗ്യവും , മറഞ്ഞിടും ആയുസ്സും വെറുമൊരു നിഴൽ പോലെ . അഹങ്കരിക്കാൻ എന്തുണ്ട് ഈ ലോകത്തിൽ മനുജാ നീ മറന്നിടല്ലേ നിൻ ജീവിതം വെറും ക്ഷണികം അല്ലെ .
…………….
How do I please God ?
Biju Abraham Atlanta.
Is it possible to please GodAlmighty by giving some of your money or valuables that you owns in the world ?.
The interesting truth is that you don’t have anything in the world that you brought when you were born. Everything was given by God . Your health, wealth and all sorts of amenities that you are enjoying in your life are truly the gifts of God.Just be careful and thankful using it.
So the question still remains unanswered. How can I please God? You won’t be able to make God happy trying with any of the things that you claim that “you owns in the world “. Everything was given by Him .
The real fact is that we don’t have anything in the world that we can use to please God . Great God who created everything out of nothing need nothing from you except your total submission and adoration. Be submissive to the king of kings who owns everything.
……
ദൈവം കൈവിട്ടവരും പിശാച് കൈവിട്ടവരും
Biju Abraham Atlanta.
അവരെ ദൈവം പോലും ഉപേക്ഷിച്ചതാ അവരെ ചേർത്ത് പിടിച്ചാൽ അതിനുള്ള തിരിച്ചടി നിങ്ങൾക്ക് ഉണ്ടാകും അത് അരുത് “
ഇത് പോലെയുള്ള വാക്കുകൾ നമ്മൾ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും .
ദൈവം ആരെയെങ്കിലും കൈവിട്ടുകളയുമോ ?ഒരിക്കലും ഇല്ല എന്നതാണ് ശരിയായ ഉത്തരം .
നാട്ടിൽ എനിക്ക് പരിചയം ഉള്ള ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു . വലിയ അറിവും വിദ്യാഭ്യാസവും ഒന്നും ഇല്ലാത്ത തികച്ചും ഒരു സാധാരണകാരൻ .കച്ചവടം ഒക്കെ പൊട്ടി ആകെ തകർന്നിരിക്കുന്ന ഇയ്യാളുടെ അടുത്ത് ചില കൂട്ടുകാർ എത്തി . ഇയ്യാളുടെ “പരിവേദനങ്ങൾ “കേട്ട് അവരിൽ പലരും പല നിർദേശങ്ങളും പറഞ്ഞു . ഒരുവൻ സഹതപിച്ചത് ഇപ്രകാരം ആയിരുന്നു . ” ഇവന്റെ കാര്യം ഒന്ന് നോക്കിക്കെ ഇവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ “സൂയിസൈഡ് “ചെയ്യുമായിരുന്നു .” ഇത് കേട്ട നമ്മുടെ കച്ചവടക്കാരൻ തികഞ്ഞ നിഷ്കളങ്കതയോടെ അവനോട് ചോദിച്ചു ” അത് നല്ല ലാഭമുള്ള ബിസിനസ് ആണോ എന്ന് “? ഇത് ഏതോ നല്ല ലാഭമുള്ള പുതിയ ബിസിനസ് ആയിരിക്കും എന്നാണ് നമ്മുടെ പാവം കച്ചവടക്കാരൻ കരുതിയത് . ജീവിതത്തിൽ തകർന്നിരിക്കുന്നവരെ വിലയിരുത്തുന്ന പരിജ്ഞാനം ഒട്ടും ഇല്ലാത്ത സ്നേഹിതർ , കൗൺസലിംഗ് നൽകുവാൻ ശ്രമിക്കുന്ന “മരപൊട്ടന്മാർ “ഇതൊക്കെ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ് . ഭാഷാവരവും , പ്രവചന വരവും എല്ലാം നേടി അത്യാവശ്യം വേണ്ട ” വിവരം ” ഇല്ലെങ്കിൽ പറഞ്ഞിട്ടെന്തു കാര്യം . സർവ രീതിയിലും തകർന്നിരിക്കുന്ന ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്ന സ്നേഹിതർ അവന് കൂടുതൽ തലവേദന വരുത്തുന്നു . ദൈവം ആരെയും കൈവിടില്ല . എല്ലാവരെയും തന്റെ ആലയിൽ കാണുവാനാണ് ആ നല്ല ഇടയൻ ആഗ്രഹിക്കുന്നത് . അതിനാലാണ് 99 നെയും മാറ്റി നിർത്തിയിട്ട് നഷ്ട്ടപെട്ടതിനെ തേടി ആ നല്ല ഇടയൻ പോകുന്നത് . അവന്റെ ആലയിൽ 100 ആടുകളും വേണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് . ദൈവം ആരെയും കൈവിടുകയില്ല . വിവരം കെട്ടുപോകുന്ന മനുഷ്യനാണ് ദൈവത്തിൽ നിന്നും അകന്നു പോകുന്നത് . സ്നേഹനിധിയായ അപ്പന്റെ ഭവനം ഉപേക്ഷിച്ചു താൽക്കാലിക ഭോഗങ്ങൾ നോക്കി ഓടിയത് “വിവരം ” ഇല്ലാത്ത പുത്രൻ ആണ് . അപ്പോഴും അവന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ഒരു “സ്നേഹനിധിയായ ഒരു പിതാവുണ്ട് “. അതാണ് ദൈവ സ്നേഹം വിട്ടു ഓടി അകലുന്ന മനുഷ്യനും സ്നേഹത്തോടെ അവരുടെ മടങ്ങിവരവിനായി കാത്തിരിക്കുന്ന പിതാവും ചൂണ്ടികാണിക്കുന്നത് . ചിലർ ജീവിതത്തിൽ കഷ്ട്ടം അനുഭവിക്കുന്നത് അവരെ ദൈവം കൈവെടിഞ്ഞത് കൊണ്ടല്ല . മറ്റുചിലർ സുഭിക്ഷമായി ജീവിക്കുന്നത് ദൈവം അവരെ പ്രത്ത്യേകം കരുതുന്നതുകൊണ്ടും അല്ല . ചിലർ പറയാറുണ്ട് ” നോക്ക് ദൈവം ഞങ്ങളെ ഒത്തിരി അങ്ങ് അനുഗ്രഹിച്ചിരിക്കയാ ഇന്ന് ഞങ്ങൾക്ക് എല്ലാമുണ്ട് എന്ന് . “ശുദ്ധ വിവരക്കേട് എന്നല്ലാതെ എന്തു പറയാൻ . “കഷ്ട്ടപ്പാടും പ്രതിസന്ധികളും എല്ലാം വീണ്ടെടുക്ക പെട്ടിട്ടില്ലാത്ത ഈ ഭൂമിയുടെ മാത്രം പ്രത്ത്യേകതയാണ് . കഷ്ടതയിൽ കടന്നുപോകുന്നവർ കൂടുതൽ ദൈവ സാമീപ്യം കൊതിക്കും . സന്തോഷ തിമിർപ്പിൽ ജനം ദൈവത്തെ മറന്നുപോകും . ഇവിടുത്തെ സന്തോഷമോ ഇവിടുത്തെ ദുഖമോ അല്ല പ്രധാനം കാരണം ” ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരം ഇല്ലല്ലോ “. കഷ്ട്ടപ്പെടുന്ന യിസ്രായേലിന്റെ സ്വപ്നം മനോഹരമായ വാഗ്ദത്ത കനാൻ മാത്രം .
ഈ നല്ല രാജ്യത്തിലേക്ക് നമ്മെ വിടാതിരിപ്പാൻ ശ്രമിക്കുന്നത് ദൈവ പ്രതിയോഗി ആയ സാത്താൻ ആണ് . അവൻ ജീവിതത്തിന്റെ സുഖലോലുപതയിൽ പ്രലോഭിപ്പിക്കും , അതിന് വഴങ്ങാത്തവരെ കഠിന ശോധനയിൽ പെടുത്തും ഏത് രീതിയിലും അവൻ ജനത്തെ ദൈവത്തിൽ നിന്നും അകറ്റുവാൻ ശ്രമിക്കും . അവന്റെ കണി വിട്ടോടുന്നവർ മാത്രമേ വാഗ്ദത്ത കനാനിൽ എത്തുകയുള്ളൂ . ചിലരെ പിടിക്കുവാൻ പിശാചിന് സാധിക്കയില്ല . രോഗം വന്നാലും ” ദൈവത്തിന് മഹത്വം ” കഷ്ടത വന്നാലും “ദൈവം വലിയവൻ “. കുറച്ചുകഴിയുമ്പോൾ , ദൈവപ്രവർത്തി വെളിപ്പെടുമ്പോൾ പിശാച് വിട്ടോടുക തന്നെ ചെയ്യും . ഇയ്യോബിന്റെ ജീവിതം തന്നെ ഉത്തമ ഉദാഹരണം .പിശാച് ചേർത്ത് പിടിക്കുന്നവർ ഭാഗ്യം കെട്ടവർ തന്നെ .
ദൈവത്തോട് ചേർന്നിരിപ്പാനും , അമാവാസിയിലും പൗർണമസിയിലും കാഹളം ഊതുവാനും നമുക്ക് സാധിക്കട്ടെ .ദൈവം സഹായിക്കട്ടെ .
വിഷാദം
Noble Jacob. Manchester
ആകാശത്തോളം ഉയരമുള്ള ഗോപുരം മെനഞ്ഞ മനുഷ്യ ജാതിയെ നോക്കി ദൈവം ഇങ്ങനെ പറഞ്ഞു “അവർ ചെയ്യുവാൻ നീരൂപീകരിക്കുന്നത് ഒന്നും അവർക്ക് അസാധ്യം ആകില്ല”. ദൈവത്താൽ അത് സാധ്യമാകും .ആ പ്രവചന ശബ്ദം അക്ഷരാർത്ഥത്തിൽ നിറവേറുന്നത് ,ലോഹം ( Metal)ൻറെ കണ്ടുപിടുത്തം മുതൽ നിർമ്മിത ബുദ്ധി (AI)വരെ എത്തിനിൽക്കുന്ന പുരോഗതിയിൽ നിന്നും നമ്മുക്ക് ദൃഷ്ടാന്തം ആയിരിക്കുന്നു.എന്നാൽ അന്നുമുതൽ ഇന്നുവരെ മനുഷ്യന് കീഴ്പ്പെടുത്തുവാൻ ശ്രമിച്ചിട്ടും കഴിയാത്ത ഒന്നാണ് മനുഷ്യമനസ്സ്.വിജയിച്ച ആളുകൾ എന്ന് ലോകം വിധിയെഴുതിയ പലരും മനസ്സിൻറെ കടിഞ്ഞാൺ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടവരാണ് .തൽഫലമായി അതിൽ ചിലർ ആത്മഹത്യ ചെയ്യുകയും മറ്റുചിലർ മാനസിക ആശുപത്രി അഭയം പ്രാപിക്കുകയും ചെയ്തു .
എന്തുകൊണ്ടാണ് ലോകം കീഴടക്കിയ മനുഷ്യൻ തൻറെ മനസ്സ് വരുതിയിലാക്കാൻ കഴിയാത്തത് ?നിശ്ചയദാർഢ്യം കഠിനാധ്വാനം ഉണ്ടെങ്കിൽ ചില ലക്ഷ്യങ്ങൾ സാധിച്ചു എന്ന് വരാം .ഒരു ലക്ഷ്യത്തിലെത്തി കഴിയുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും മേഖലകളിൽ വിജയം കൈവരിക്കുമ്പോൾ ഒരു സംതൃപ്തി ഉണ്ടായെന്നുവരാം.എന്നാൽ അത് ഒരിക്കലും ശാശ്വതം ആയിരിക്കുകയില്ല. ഇതാണ് പലരെയും വിഷാദത്തിലേക്ക് നയിക്കുന്നത് .മറ്റുചിലരാകട്ടെ സാഹചര്യങ്ങളുടെ വ്യതിയാനം അനുസരിച്ച് ജീവിക്കുന്നവരാണ്.ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോൾ അവർ നിരാശരാക്കുകയും അനുകൂല സാഹചര്യങ്ങളിൽ സന്തോഷം ഉള്ളവർ ആയി കാണപ്പെടുകയും ചെയ്യും.ഇങ്ങനെയുള്ള ചിലർ പ്രതികൂലസാഹചര്യങ്ങളിൽ മനസ്സിൻറെ നിയന്ത്രണം കൈവിട്ടു അവിവേകതിലേക്ക് പോകുന്നതായി കാണപ്പെടുന്നു.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചോളം അവൻറെ സന്തോഷം ഏതെങ്കിലും ഒരു കാര്യം നേടുന്നതിനോ എപ്പോഴും സാഹചര്യം അനുകൂലമായി ഇരിക്കുന്നതിനോ അല്ല. ഈ ലോകത്തിൽ ജീവിക്കുമ്പോൾ ജീവന് നിലനിർത്തുന്നതിനായി മനുഷ്യന് വേണ്ട കാര്യങ്ങൾ ഉണ്ട് എന്ന് ഉള്ളത് ഒരു വസ്തുതയാണെങ്കിലും വ്യാകുലപ്പെടേണ്ട എന്നാണ് തിരുവചനം നമ്മളെ ഓർമിപ്പിക്കുന്നത്.സ്വന്തം പുത്രനെ ,പാപികൾ ആയിരുന്നു നമ്മളെ വീണ്ടെടുക്കുവാൻ ആയി തരാമെങ്കിൽ നമ്മുടെ ചെറിയ ആവശ്യങ്ങളെ സാധിക്കുവാൻ കഴിയാതെ ഇരിക്കുമോ.ഒന്നിനെക്കുറിച്ചുവിചാര പെടാതെ അഖിലാണ്ഡം നിർമ്മിച്ച കരുണാ സമ്പന്നനായ ദൈവത്തെ നോക്കുക.അവങ്കലേക്ക് നോക്കിയവർ ആരും ലജ്ജിച്ചു പോയിട്ടില്ല.നമ്മുടെ മനസ്സിൻറെ നിയന്ത്രണം ദൈവത്തിലേക്ക് ഏൽപ്പിച്ചു കൊടുക്കുകയാണെങ്കിൽ ,ദേഹിയുടെ അവകാശം അതിൻറെ സൃഷ്ടാവിലേക്ക് ഏൽപ്പിക്കുമ്പോൾ മനസ്സിൽ ഉൽഭവിക്കുന്ന സന്തോഷം അപഹരിക്കാൻ ആർക്കും സാധ്യമല്ല .ശമുവേൽ ബാലൻ പറഞ്ഞതുപോലെ “അടിയനിതാ എന്ന് “യേശുവിൻറെ അമ്മ മറിയ പറഞ്ഞതുപോലെ “ഇതാ ഞാൻ നിന്നെ ദാസി “എന്ന് പറയുവാൻ വിശ്വാസത്താൽ സാധിക്കുന്നു ഉണ്ടെങ്കിൽ പൗലോസിനെ പോലെ “ഇനിയും ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ “എന്ന മനോഭാവം ഉണ്ടെങ്കിൽ ലോകത്തിലെ ഒരു കാര്യങ്ങൾക്കോ നമ്മളെ തകർത്തു വാനോ മുടിക്കു വാനോ സാധ്യമല്ല . വഴിയരികിലുള്ള തോട് ആകട്ടെ അംഗബലം ഉള്ള കൊട്ടാരം ആകട്ടെ ഏതു സാഹചര്യം ആയിക്കോട്ടെ ഒരു ദൈവഭക്തന് കർത്താവിൽ എപ്പോഴും സന്തോഷിക്കാൻ ആകും .സങ്കീർത്തനം 43:5 പറയുന്നു “നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്ന എന്ത് ?ദൈവത്തിൽ പ്രത്യാശ വയ്ക്കുക”അതെ ദൈവത്തിലെ പ്രത്യാശയ്ക്ക് മാത്രമേ നമ്മുടെ നിരാശ മാറ്റുവാൻ സാധിക്കുന്നത് .നമ്മുടെ ബുദ്ധി കൾ മാറ്റിവെച്ച് ദൈവത്തെ പൂർണ്ണമായ ആശ്രയിക്കാം.ലോകാവസാനത്തോളം നമ്മുടെ കൂടെയുണ്ട് എന്ന് അരുളിച്ചെയ്തു ആ നല്ല നാഥനെ പ്രത്യാശവെച്ച് നമുക്ക് ജീവിക്കാം.
യാഗ മൃഗം എവിടെ ?Biju Abraham Atlanta
ദൈവത്തിനുവേണ്ടി ആത്മാർത്ഥമായി നിന്ന ചില ഉത്കൃഷ്ട വ്യക്തിത്വങ്ങൾ തന്റെ പരീക്ഷയിൽക്കൂടി കടന്നു പോയിട്ടുണ്ട് . അതിൽ ഒരാളാണ് വിശ്വാസികളുടെ പിതാവായ അബ്രഹാം . അസാധ്യമെന്ന് ചിന്തിച്ചിരുന്ന സമയത്തു ദൈവം കൽപ്പിച്ചു നല്കിയ ഒരു നല്ല ദാനം . ഏക ജാതനായ യിസ്സഹാക്ക് എന്ന പ്രിയ പുത്രൻ . താൻ അവനെ ഏറെ സ്നേഹിച്ചു . എന്നാൽ നോക്കുക ആ പ്രിയ മകനെയാണ് ദൈവം തിരികെ ചോദിക്കുന്നത് .
നീ എത്ര ക്രൂരൻ ആയ ദൈവം , തന്നത് തിരിച്ചെടുക്കുന്ന, കൊടുത്ത വാക്കിന് വില കല്പിക്കാത്തവൻ എന്നൊന്നും പറയാതെ , മറിച്ചൊരു വാക്കും ഉരിയാടാതെ , തരുന്നവന് തിരിച്ചെടുക്കുവാനും അധികാരം ഉണ്ട് എന്ന പരമ സത്യത്തെ മനസ്സിലാക്കി ദൈവത്തിന്റെ പരമാധികാരത്തിന് കീഴ്പ്പെടുന്ന ഒരു പിതാവാണ് അബ്രഹാം . അവൻ പിന്നെ എങ്ങനെയാണ് ദൈവത്താൽ “വിശ്വാസികളുടെ പിതാവ് ” എന്ന അവാർഡിന് ഉടമ ആകാതിരിക്കുക ? കൂടെയുള്ള ബാല്യക്കാരെയും , ഭാരം വഹിച്ചിരുന്ന കഴുതയെയും ദൂരെ നിർത്തി , കത്തിയെരിയുവാനുള്ള “വിറക് “ബാലന്റെ തലയിലും , അവന്റെ പ്രാണൻ എടുക്കുവാനുള്ള “കത്തിയും “, മറുകയ്യിൽ കത്തിച്ചു ചാമ്പലാക്കുവാനുള്ള “തീയും “ആയി മോറിയ മല കയറുന്ന ആ പിതാവിന്റെ ഹൃദയം
എത്ര വേദനിക്കുന്നുണ്ടാകും . എന്നിട്ടും അവൻ അനുസരിക്കുന്നു . അപ്പാ യാഗത്തിനുള്ള വിറകും തീയും കത്തിയും എല്ലാം ഉണ്ട് , യാഗമൃഗം എവിടെ ? എന്ന ബാലന്റെ നിഷ്കളങ്ക ചോദ്യത്തിന് ഹൃദയം തകർന്ന് ആ പിതാവ് നൽകുന്ന ഒരു മറുപടിയുണ്ട് ” മകനെ ദൈവം കരുതികൊള്ളും ” നാം കടന്നുപോകുന്ന കഠിന ശോധനയിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുന്നു ” ദൈവം കരുതികൊള്ളും ” കഠിനമായ ഹൃദയ വേദനയാൽ നമ്മൾ ഉത്തരമില്ലാതെ മലകയറുന്നു , എന്നാൽ ഇറങ്ങിവരുന്നത് ദൈവത്തിന്റെ അത്ഭുത സാക്ഷ്യം പറയുവാനായിരിക്കും .” നമ്മെ തകർക്കും എന്ന് തോന്നുന്ന “തീയും ,കൂർത്തു നിൽക്കുന്ന കത്തിപോലുള്ള ജീവിതാനുഭവങ്ങളും” നമ്മെ തകർത്തു കളയും എന്ന് ചിന്തിച്ചാലും , ഒടുവിൽ സന്തോഷത്തിന്റെ പാരമ്യത്തിൽ നമ്മെ ജയാളിയായ് നിർത്തുവാൻ ദൈവം ശക്തൻ തന്നെ .ഈ ദൈവത്തിൽ വിശ്വസിക്കു നമ്മുടെ ജീവിത താഴ്‌വരകൾ ആനന്ദിച്ചാർക്കുവാൻ സമയം സമാഗതം ആയി .
ചൊറിയുന്ന സ്നേഹിതർ
Biju Abraham Atlanta
. “A friend in need is a friend indeed.” ഇത് വളരെ പ്രചാരത്തിലുള്ള ആംഗലേയ ഭാഷയിലെ ഒരു ചൊല്ലാണിത് . "നിന്റെ ആത്യാവശ്യ സമായത്ത് അടുത്തുവന്ന് വേണ്ടത് ചെയ്യുന്നവനാണ് യഥാർത്ഥ സുഹൃത്ത് ."ദേഹം ആസകലം പരുക്കളും , വ്രണങ്ങളും ബാധിച്ഛ് ശാരീരികമായും , മാനസീകമായും തകർന്നിരിക്കുന്ന ഇയ്യോബ് .
അവന് സ്വാന്ത്വനം ആവശ്യമായിരുന്ന സമയം .
അടുത്ത സുഹൃത്തുക്കൾ അവന്റെ അടുത്തേക്ക് വരുന്നു . തികച്ചും നല്ല കാര്യം .
എല്ലാം നഷ്ട്ടപെട്ടിരിക്കുന്ന ഇയ്യോബിന് അവർ തീർച്ചയായും ആശ്വാസം നൽകേണ്ടതാണ് . എന്നാൽ അവിടെ സംഭവിച്ചത് തികച്ചും വിചിത്രം . അവന്റെ വീഴ്ചയുടെ കാരണം തിരയുന്ന ഈ സ്നേഹിതർ അവന് എങ്ങനെ ആശ്വാസമാകും ? അവസാനം തന്റെ സകല വേദനകളും മാറ്റി വെച്ചുകൊണ്ട് ഇയ്യോബ് തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു . അപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി . ആശ്വാസം നൽകേണ്ടവർ “ചൊറിയൻ മാരാകുന്നു ” അവസാനം ഗതികെട്ട സഹായാർത്ഥി ഇവർക്ക് വേണ്ടി പ്രാര്ഥിക്കേണ്ടിവരുന്നു . എന്തൊരു വൈരുദ്ധ്യം . നിത്യ ജീവിതത്തിൽ ഇങ്ങനെ പലരെയും കാണുവാൻ കഴിയും . സ്ഥാപിത താത്പര്യങ്ങളോടെ സുഹൃത്തുക്കൾ എന്ന് ഭാവിക്കുന്നവർ , ബന്ധുക്കൾ എന്ന് ഭാവിക്കുന്നവർ ഇങ്ങനെ ഈ ലിസ്റ്റ് നീണ്ടുപോകും . ഒരേ ഒരു മാർഗം മാത്രം ഇവർക്കു വേണ്ടി പ്രാർത്ഥിക്കുക അപ്പോൾ അവരുടെ “ചൊറിച്ചിൽ” അവസാനിച്ചില്ലെങ്കിൽ പോലും ദൈവം നിന്റെ” സ്ഥിതിക്ക് “ഭേദം വരുത്തും .നമ്മൾ എങ്ങനെയുള്ള സ്നേഹിതർ ആണ് ? മറ്റുള്ളവർക്ക് ആശ്വാസം നല്കുന്നവരോ അവരുടെ കഷ്ടതയിൽ അവരെ ചൊറിയുന്നവരോ ?. യേശു പറഞ്ഞ ഒരു നല്ല ശമര്യക്കാരൻ ആകുവാൻ നമുക്ക് സാധിക്കുന്നെങ്കിൽ അതല്ലേ ഏറ്റവും ഉത്തമം .
ദൈവം സഹായിക്കട്ടെ .
ലാസറെ പുറത്തു വരിക
Biju Abraham.Atlanta.
മനുഷ്യന്റെ രക്ഷക്കായി യേശുനാഥൻ ഈ ഭുമിയിൽ വന്നു . മനുഷ്യൻ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തമായി അവൻ കാൽവരിയിൽ യാഗമായി . യേശുവിന്റെ ഈ ലോകത്തിലെ ജീവിതസമയങ്ങളിൽ നടന്ന ഒരു അത്ഭുതം ആണ് ലാസറിന്റെ ഉയിർപ്പ് . യേശു സ്നേഹിച്ച ഒരു ഭവനം . അവിടെ ലാസർ മരിച്ചു . നാലു ദിവസം കഴിഞ് യേശു അവിടെ വന്നു . നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു എന്ന് വിലപിക്കുന്ന സഹോദരിമാർ . അവർക്ക് യേശുവിൽ വിശ്വാസം ഉണ്ട് . എന്നാൽ മരിച്ചു ജീർണിക്കുവാൻ തുടങ്ങിയ ലാസറിന്റെ കാര്യം തീർന്നു കഴിഞ്ഞു എന്നവർ “അന്തിമ വാക്ക്”പറഞ്ഞു .
അവിടെയാണ് അവർക്കു തെറ്റ് പറ്റിയത് .
മരണം യഥാർത്ഥമാണ് . ഏവരും അഭിമുഖികരിക്കേണ്ട ഒരു കാര്യം തന്നെ . എന്നാൽ . “എന്നാൽ മനുഷ്യന്റെ അവസാനം മരണമല്ല ,അത് ഒരു ജീവിതത്തിന്റെ തുടക്കം ആണ് “. മരണം എന്ന വാതിൽ കടന്ന് ഒരു നിത്യതയിലേക്ക് മനുഷ്യൻ കാൽ വയ്ക്കുന്നു .
ദുഃഖ ദുരിതങ്ങൾ നിറഞ്ഞ ഈ ലോകത്തിലെ മനുഷ്യന്റെ അവസാനമില്ലാത്ത പ്രശ്നങ്ങൾക്ക് ദൈവം ഇട്ട “ഫുൾസ്റ്റോപ്പ് “ആണ് മരണം .അത് കഴിഞ്ഞാൽ ഒരു നിത്യ രാജ്യവും അതിലെ വാസവും ദൈവം മനുഷ്യന് ഒരുക്കിയിരിക്കുന്നു . അവനിൽ വിശ്വസിച് അവൻ പറഞ്ഞിരിക്കുന്ന കൽപ്പനകൾ പാലിക്കുന്നവർ മാത്രം ആ നിത്യ രാജ്യത്തിൽ പ്രവേശിക്കും . “ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും , തീയതാകിലും അതിന് തക്കവണ്ണം പ്രാപികേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുൻപിൽ നിൽക്കേണ്ടി വരും .” നമ്മുടെ ഇവിടുത്തെ ജീവിതമാണ് നമ്മുടെ നിത്യ ജീവിതം എങ്ങനെ ആകും എന്ന് തീരുമാനിക്കുന്ന ഘടകം . ദൈവത്തെ മറന്ന് , കാൽവരിയിലെ ക്രൂശിലെ പങ്കപ്പാടിന്റെ വില മറന്ന് , ലോകത്തിൽ തന്നെ സ്വർഗ്ഗവും , നരകവും എന്ന് ചിന്തിച്ചു വിഡ്ഢികളുടെ മൂഢ സ്വർഗത്തിൽ അവസാനിക്കുവാൻ ആർക്കും ഇടയാകരുത് .
യേശുവിന്റെ മടങ്ങി വരവ് ഒരു യാഥാർത്യമാണ് . മരണം നീങ്ങി ജീവൻ പ്രാപിക്കുന്ന ഒരു ദിവസം സമാഗതം ആകുന്നു .
“ലാസറെ പുറത്തുവാ “എന്ന യേശുവിന്റെ വാക്കിൽ മരിച്ചു നാറ്റം വച്ച് തുടങ്ങിയ അവനിൽ ജീവൻ വന്നത് പോലെ മരിച്ചു മണ്മറഞ്ഞ എല്ലാ വിശുദ്ധരും , ജീവനോടെ അവനായി കാത്തിരിക്കുന്നവർ എല്ലാവരും ഒരു നിത്യ രാജ്യത്തിനായി യേശുവിന്റെ വരവിൽ എടുക്കപെടും .
ദൈവം സഹായിക്കട്ടെ .
ഇതാണ് മനുഷ്യൻ (കവിത)
Biju Abraham Atlanta
“ഹാ നീ എത്ര സുന്ദരൻ ” “ഹാ നീ എത്ര സുന്ദരി “
പുകഴ്ത്തുന്നു നമ്മൾ ക്ഷണികരാം മനുഷ്യരെ .
ജീവൻ പൊലിയുമ്പോൾ വെറും ശവമായി മാറുന്ന” നിസാര ജന്മങ്ങൾ ” എന്നോർത്തിടേണം .
ജീവനുള്ളവരായി ജീവിച്ചിടേണം .
അകമേ മരിചെന്നാൽ പുറമെ ശവമാകും .
ശവമായി തീർന്നാൽ നാം ദുർഗന്ധം പരത്തിടും .
നന്മ പരത്തുന്ന ആത്മാവ് മരിച്ചെന്നാൽ
മനുഷ്യൻ വെറും ജഡമായി മാറിടും തീർച്ച .
ജഡത്തിന്റെ പ്രവർത്തികൾ പുറമെ വെളിപ്പെടും .
ജീവനുള്ളവരായി ജീവിച്ചിടേണം നാം
നമ്മൾ ആത്മാവിനു വേണ്ടി കരുതിടേണം .
വചനം പ്രമാണിച്ചൊരുങ്ങി നിന്നാൽ
“ജീവനുള്ളവർ “എന്ന പേര് കേൾക്കും .
ചുറ്റും സൗരഭ്യം പരത്തി നാം ജീവിച്ചാൽ നമ്മുടെ ജീവിതം സഫലമാകും .
മനുഷ്യർക്ക് നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്ക് നേരിട്ടിട്ടില്ല ………
Biju Abraham Atlanta.
ദൈവം വിശ്വസ്തൻ നിങ്ങൾക്ക് കഴിയുന്നതിന് മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്ക് സഹിക്കാൻ കഴിയേണ്ടതിന് പരീക്ഷയോട് കൂടി അവൻ പോക്കുവഴിയും ഉണ്ടാക്കും “. 1 corinthians 10 :13
പരീക്ഷ എപ്പോഴും ഉത്കണ്ഠ നിറഞ്ഞതാണ് . എന്ത് സംഭവിക്കും എന്ന ഭയം . എന്നാൽ വിശുദ്ധ പൗലോസ് എഴുതുന്നു ” പരീക്ഷയോട് കൂടി അവൻ പോക്കുവഴിയും ഉണ്ടാക്കും .”അത് നമ്മെ ഉറപ്പിക്കുവാൻ പരിശുദ്ധാത്മാവ് തരുന്ന വാഗ്ദത്തം ആണ് . പ്രതികൂലങ്ങളിൽ തളരാതിരിപ്പാൻ , പ്രതിസന്ധികളിൽ തകരാതിരിക്കാൻ നമുക്കുള്ള ഒരു ഉറപ്പ് . മനുഷ്യർ മാറും , അവരുടെ വാക്കുകൾ മാറും , എന്നാൽ എന്തൊക്കെ മാറിയാലും ആശ്രയിക്കുന്ന ഭക്തനെ തേടിയെത്തുന്ന ഒന്നുണ്ട് അതാണ് ദൈവകൃപ . കൂരിരുൾ താഴ്‌വരയിൽക്കൂടി നടന്നാലും ഒരു അനർത്ഥവും വരികയില്ല എന്ന് ധൈര്യമായി വിളിച്ചു പറയുവാൻ കഴിയുന്ന ബോധ്യത്തിന്റെ പേരാണ് ദൈവകൃപ . ഒരു സൈന്യം എന്നെ വളഞ്ഞാലും ഞാൻ ഭയപ്പെടുകയില്ല എന്ന് വിളിച്ചുപറയുന്ന ധൈര്യത്തിന്റെ പേരാണ് ദൈവകൃപ . ആ ദൈവകൃപ കോട്ടയായി , കാവലായി എനിക്കായി ഉണ്ട് എന്ന് ഉറപ്പുള്ളവർക്ക് പേടിക്കേണ്ടി വരികയില്ല . പരീക്ഷകളിൽ അവർ വിജയിക്കുക തന്നെ ചെയ്യും . ദൈവം സഹായിക്കട്ടെ .